ഞാനെങ്ങനെ ഞാനായാതെന്നു...

വളപ്പൊട്ടുകളും കുന്നിമണികളും മഞ്ചാടിക്കുരുക്കളും മാത്രം വഴങ്ങിയിരുന്ന കൈകളിലേക്ക് resister - ന്റെയും capacitor - ന്റെയും സർക്യുട്ടുകൾ എടുത്തു തന്നപ്പോൾ ഞാനൊന്നു പകച്ചു.. എങ്കിലും ആരും കാണാതെ നീയെനിക്ക് മയിൽപ്പീലികൾ സമ്മാനിച്ചു.. അണിഞ്ഞിരുന്ന കുപ്പിവളകൾ ഊരി നല്കി. പിന്നെങ്ങനെ പെണ്ണേ ഞാൻ നിന്നെ പ്രണയിക്കാതിരിക്കും..?

എനിക്ക് ചുറ്റുമുള്ള ലോകം ഒട്ടേറെ മുന്നേറിയിരുന്നു.. ലാപ്ടോപിന്റെയും പെണ് ഡ്രൈവിന്റെയും ഹാർഡ് ഡ്രൈവിന്റെയും നടുവില ഞാൻ തിരഞ്ഞത് പണ്ടാരോ ഡയറിത്താളിൽ എഴുതി നിറച്ച പ്രണയ ലേഖനങ്ങളായിരുന്നു.. നെറ്റ് ലാബിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും തിരക്കുകളിലേക്ക് ഊളിയിടാൻ ഞാൻ കൊതിച്ചില്ല..പകരം ഒറ്റ മുറിയിൽ കുത്തിയിരുന്ന് കവിതകള വായിക്കാനും മാതൃഭൂമിയും ഭാഷാപോഷിണിയും പിന്നെ കയ്യില കിട്ടുന്നതെന്തും മരിച്ചു നോക്കാനും മാത്രം ഞാൻ സമയം കളഞ്ഞു.. NFS  ലും counter Strike  ലും ഒരിക്കൽ പോലും ഞാൻ വിരലമർത്തിയില്ല. പകരം spider  solitare  ലോ chess of titan  ലോ എന്റെ സമയം പകുത്തു നല്കി.

ഞാനറിയുന്നില്ല ഞാനെപ്പോഴാണ് ഇങ്ങനെ ആയതെന്നു. ഉത്സവ പറമ്പുകളിൽ തോക്കിന്റെയോ കാറിന്റെയോ പിറകെ ഒരിക്കലും എന്റെ കണ്ണ് പോയിട്ടില്ല. അവിടവിടെ തൂക്കിയിട്ടിരുന്ന പാമ്പും കോണിയും കളിക്കുന്ന ബോർഡുകളോ പമ്പരങ്ങളോ  ആയിരുന്നു എന്റെ ലക്‌ഷ്യം.. കളി മൈതാങ്ങളെക്കാൾ CD സ്റ്റാളുകളെക്കാൾ ഞാൻ കയറി ഇറങ്ങിയത് പുസ്തക ശാലകളും വായന ശാലകളും ആയിരുന്നു..

നേടിയതൊന്നും നഷ്ടപ്പെടുത്താതെ പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്.. എന്റെ ലക്‌ഷ്യം തെളിഞൊഴുകി വന്നൊരാ കുഞ്ഞരുവിയാണ്.. അതിലൊന്ന് മുങ്ങാങ്കുഴിയിടണം...
                                                                            - നിധി -